Posts

Showing posts from 2013

കാളയും പോത്തും....പിന്നെ ഐസ്ക്രീമും

Image
ആലപ്പുഴയിലാവും നല്ല കാളകളുണ്ടാവുക എന്നുള്ള പൊതുജനാഭിപ്രായം മാനിച്ചാണ് പാപ്പൂട്ടി അങ്ങോട്ടു പുറപ്പെട്ടത്. അതിനിടെ വണ്ടി അടൂരെത്തിയപ്പോൾ ആണ് അറിയുന്നത് തേടിയ വള്ളി കാലിൽ ചുറ്റിയ വിവരം. ബസ് സ്റ്റാന്ഡിലെ കടകൾക്കിടയിൽ ഒരു ബോർഡ്. കാള - പോത്ത് - ഐസ്ക്രീം ഹോ.. എത്ര പെട്ടെന്നാണ് നമ്മുടെ ആഗ്രഹങ്ങളിലേയ്ക്ക് ആലിപ്പഴങ്ങൾ വന്ന് ഇതു പോലെ വീഴുന്നത്! കുറച്ചു മുന്പ് ഒരു ഐസ്ക്രീം കഴിച്ചാലോ എന്നു വിചാരിച്ചതേയുള്ളു.ഇതാ അത് പാരച്യൂട്ടിൽ ഇറങ്ങിയതു പോലെ മുമ്പിൽ വന്നു ചാടിയിരിക്കുന്നു. എന്നാ വേണ്ടേ? (ചോദിച്ചത്, കടയിലെ വെട്ടാൻ കൊണ്ടുവന്ന പോത്ത് മനുഷ്യനായതു പോലെ ഒരു രൂപം) പാപ്പൂട്ടി,പറഞ്ഞു. കാളേം പോത്തും വേണം......അല്ലേ.. വേണ്ട. രണ്ടു കാള മതി.(കാളേം പോത്തിനേങ്കൂടെ ഒരുമിച്ചിട്ടാ പോത്ത് വെയ്റ്റ് മുഴുവൻ കാളേടെ കഴുത്തേലേയ്ക്ക് വയ്ക്കുമെന്നാ ജോയിച്ചേട്ടൻ പറഞ്ഞേക്കണേ!) അതിനുമുമ്പ് ഒരു ഐസ്ക്രീം പോന്നോട്ടെ. അല്ല ജോയിച്ചേട്ടന് ഈ കടേടെ കാര്യം അറിയാമ്മേലന്നാ തോന്നണേ. പുള്ളി പറഞ്ഞെ ആലപ്പുഴേലേ കിട്ടുവൊള്ളൂന്നാ....... ഇതെന്നാ ചേട്ടായീ പുതിയകട വല്ലോവാണോ?  അഞ്ചാറു വർഷായി - വെട്ടുപോത്ത് പറഞ്ഞു.

വീട് നിശ്ശബ്ദമാണിപ്പോള്‍

Image
ഇടതുവശത്തെ അരളിയുടെ മഞ്ഞച്ചിരി ആത്മാര്‍ത്ഥതയുടേതായിരുന്നില്ല‍ .  ഓരോ കുണുങ്ങിച്ചിരിയിലും അവള്‍ വേരുകള്‍ ഇടയിലേക്കാഴ്ത്തി , മതിലിനു ബലക്ഷയം വരുത്തുന്നെന്നായിരുന്നു അച്ഛന്‍റെ പരാതി. അതിനാല്‍ അതങ്ങു വെട്ടി.   വലതുവശത്തെ മാവിന്‍റെ , മുറ്റത്തേയ്ക്കും മട്ടുപ്പാവിലേയ്ക്കുമുള്ള കൊമ്പുകളും വെട്ടി. ഇത്രയും പടര്‍ന്നു പന്തലിച്ച മാവില്‍ നിന്ന് , വര്‍ഷത്തില്‍ കിട്ടുന്നത് നാലോ അഞ്ചോ മാങ്ങ! ഇനിയിപ്പോള്‍ കള്ളന്മാര്‍ക്ക് അത്ര പെട്ടെന്ന് മുകളിലേയ്ക്ക് പിടിച്ചു കയറാനൊന്നും പറ്റില്ല. മഴ വരുമ്പോള്‍ ചില്ലകളില്‍ തട്ടി പുരപ്പുറത്തേയ്ക്ക് വെള്ളം തെറിച്ച് , പായല്‍ പിടിക്കുകയുമില്ല. വീടിന്‌ ചായമടിക്കാനൊക്കെ ഇപ്പോള്‍ എന്താ ചെലവ്‌ ! ഒരു ലക്ഷത്തിലധികമായി. ഇപ്പോള്‍ വഴിയില്‍ നിന്നു നോക്കിയാല്‍ എന്താ ഒരു എടുപ്പ്! അടുക്കളഭാഗത്തെ മഹാഗണി , ഏതു നേരവും ഇലകള്‍ കൊഴിച്ച് മുറ്റവും മട്ടുപ്പാവും വൃത്തികേടാക്കുന്നതിനാല്‍ , നമ്മുടെ നേരേ നീണ്ട രണ്ടു കൂറ്റന്‍ കൈകളങ്ങ് വെട്ടി. മാവിനോടു ചേര്‍ന്നു നിന്ന ആ ചെറിയ ഇല്ലിക്കൂട്ടവും പരിസരവും ആകെ കാടുപിടിച്ചു കിടന്നിരുന്നു. അതിലാണെങ്കില്‍ നിറയെ‍ പക്ഷികളു

റെവ. ജൊസയ ഹെൻസൻ

Image
ഇപ്പോൾ, വീണ്ടും എന്നെ Uncle Tom's Cabin വായിക്കാൻ പ്രേരിപ്പിക്കുന്നത് ഈ മനുഷ്യനാണ്. രണ്ടേകാൽ നൂറ്റാണ്ടു മുമ്പ് ജനിച്ച റെവ. ജൊസയ ഹെൻസൻ (Rev. Josiah Henson). തണുപ്പു നേരിടാൻ വേണ്ടത്ര കരുതൽസാമഗ്രികളൊന്നുമില്ലാത്ത, ഇരുന്നൂറു വർഷം മുമ്പുള്ള ഉ ത്തരാർദ്ധഗോളത്തെക്കുറിച്ച് ഇപ്പോൾ എനിക്ക് ആലോചിക്കാനേ കഴിയുന്നില്ല. അങ്ങനെ തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ഒരു ഒക്ടോബർ അവസാനമാണ്, ഹെൻസൻ കനേഡിയന് മണ്ണിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. കാലം 1830. ഒരു ജീവന്മരണയാത്ര. കൂടെ ഭാര്യയും നാലു കുഞ്ഞുങ്ങളും. അമേരിക്കയുടെ ബഫലോ കടന്നാൽ അതിർത്തിയിലെ നയാഗ്രനദിയും വെള്ളച്ചാട്ടവും. അതു കടന്നാൽ കാനഡ. ''ഞാൻ നിലത്തു കിടന്നുരുണ്ടു.ഒരു കുടന്ന മണൽ വാരി ചുംബിച്ചു. അലറിവിളിച്ചു. സന്തോഷത്താൽ ഞാൻ ഏതാനും നിമിഷത്തേയ്ക്ക് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു'', അദ്ദേഹം പറഞ്ഞു. ''സ്വാതന്ത്ര്യം ഒരു ഇടിത്തീ പോലെ എന്റെ മേൽ വീണു'', എന്ന് പണ്ടു ഞാൻ എവിടെയാണു വായിച്ചതെന്ന് എനിക്കോർമ്മയില്ല. ഒണ്ടേറിയോയിലെ ഡ്രെസ്ഡൻ പ്രദേശത്ത് അദ്ദേഹം പഴയകാല-അടിമകൾക്കായി പുനരധിവാസകേന്ദ്രങ്ങളുണ്ടാക്കി.പല അടിമകളേയും ഒരു ഭൂഗർഭതീവ

A Jealous Rain

Image
Rain, in a fit of pique Pouring over the air Redolent with honey-suckle.

Autumn Sonata

Image
Autumn is the most sought after season for me. A time I would like to make it still if I could, so that everything drapes over in its best. Its crisp temperatures, rewarding blue skies, rolling patch-work of flaming golds, pumpkin oranges,  eye-popping apple reds and what not. And, at times a reluctant rain under all-round jealousy and pressure drenching everything to blues. Love you, Nature, for you only know how to produce the greatest effects with the most limited means!

വീഞ്ഞിന്‍റെ വീര്യം കുറയുമോ, കുപ്പി മാറിയാലും?

Image
ക്വോട്ട് ''ഞാന്‍ അഫ്ഗാനിസ്ഥാനിലെ ഒരു പട്ടാള യൂണിറ്റില്‍ നിന്നാണ്‌ ഇതെഴുതുന്നത്. ഒരു നല്ല തുക ഇവിടെ നിന്ന് രാജ്യത്തിനു പുറത്തേയ്ക്ക് മാറ്റാനുണ്ട്. എന്‍റെ പങ്കാളികള്‍ക്കും എനിക്കും വിശ്വസ്തനായ ഒരാളായിരിക്കും താങ്കളെന്നു തോന്നിയതു കൊണ്ടാണ്‌ ഈ കത്ത്. ഇത് നിയമാനുസൃതമായ ഒരു പ്രവൃത്തി ആയതിനാല്‍ ആശങ്കയ്ക്ക് വകയില്ല. താഴെ കൊടുക്കുന്ന ഇ-മെയില്‍ ഐ.ഡി യില്‍ ബന്ധപ്പെടുക. വിശ്വസ്തതയോടെ, ശൂഹ്രച്റ+ (ഒപ്പ്) മേജര്‍ അലന്‍ എഡ്‌വേര്‍ഡ് '' അണ്‍ക്വോട്ട് ഇത് എനിക്ക് ഇന്നു കിട്ടിയ ഒരു ഇ-മെയില്‍ സന്ദേശമാണ്‌ ഈ മേജര്‍ അലന്‍റെ (പണ്ട് മദിരാശിയിലെ ഓഫീസേഴ്സ് ട്രെയ്നിംഗ് സ്കൂളില്‍ എന്‍റെ കൂടെയുണ്ടായിരുന്ന എഡ്വേര്‍ഡിന്‍റെ മകനാകും. അയാള്‍ പിന്നെ സൈന്യം വിട്ട് അമേരിക്കയിലേയ്ക്ക് കുടിയേറിയിരുന്നു. അയാളുടെ മകനായിരിക്കും. ഞാനിപ്പോള്‍ കാനഡയിലായതു കൊണ്ട് എന്നെ വിശ്വസിച്ച് എഴുതിയതാവും!)  ഒരു കാര്യം! ഞാനിവനെ കൊണ്ടു തോറ്റു. എന്നാലും അവന്‍ ഇക്കാലമത്രയും കഴിഞ്ഞിട്ടും മറക്കാതെ എന്നെ ഓര്‍ത്തുവച്ച് മകനോടു പറഞ്ഞല്ലോ, ഞാന്‍ വിശ്വസ്തനായിരിക്കും എന്ന കാര്യം. അതാണ്‌ സ്നേഹബന്ധം എന്നൊക്കെ പറയുന്നത്! നമ്മുടെ

താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍

Image
ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു( love locks) കളാണ്‌. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും , ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി , തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍ , അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ ?  അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍‌‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍‌‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ ? ഇല്ല. ഒരു വിശ്വാസം , അതല്ലേ എല്ലാം ? ഈ ' കാര്യമായ കളി ' ( ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അ

Qissa – A Tale of Ambitions Versus Destiny!

Image
By Suresh Nellikode Although Qissa (The Tale) has been set amidst the turbulent atmosphere followed by India’s partition, it carries a message of love, empathy and honor. A folk tale well set in a rustic back drop of Punjab elaborately explains the life of a normal village Sikh family and their deepest and innocent human impulses.  It’s a true portrayal of the hardship faced by a family uprooted by the religious violence, accompanied at the time of India’s partition, in a new set-up keeping their honor to survive in there. Repeated deliveries bringing in baby girls was a ‘shame’ to many a caste and tribe in ancient India, which could have been traced even now. A baby boy’s presence used to turn out to be a most sought after moment in many of the communities to keep up their ‘prestige’. The families go along with the follies of an invariably illiterate patriarch’s feudal whims. Qissa revolves around many a juncture of emotional stress that was not purposely brought forth. And

മഴക്കാക്കകള്‍

Image
                                            തുള്ളി തോരാത്ത മഴയായിരുന്നു ഇന്നു മുഴുവന്‍.                                             പഞ്ഞക്കര്‍ക്കിടകത്തിലെ വാവിന്‍റെ ഇരുട്ടിനെ വിട്ടുപോകാതെ,                                             ദിവസം മുഴുവന്‍ നിന്നുപെയ്യുന്ന മഴ പോലെ,                                             ഇവിടെ,                                             ഒരിക്കലും കാണാത്ത, രണ്ടു കാക്കകള്‍ കരഞ്ഞു നനയുന്നു.

ഒരു തിരി...

Image
                                                   തിരിയിട്ടു കത്തിച്ചുവച്ചിരുന്നു                                                    നീ വരുവോളം, നിനക്കായ്.                                                    ഇപ്പോള്‍ അതാളിപ്പിടിച്ചിരിക്കുന്നു,                                                    നീയൊരിക്കലും വരില്ലെന്നോതി.

Shylock Revisited

Image
(A review of The Merchant of Venice, staged recently at Stratford Festival Theatre 2013, Canada) By Suresh Nellikode Shylock :   I am a Jew. Hath not a Jew eyes? Hath not a Jew hands, organs, dimensions, senses, affections, passions? Fed with the same food, hurt with the same weapons, subject to the same diseases, healed by the same means, warmed and cooled by the same winter and summer, as a Christian is? If you prick us, do we not bleed? If you tickle us, do we not laugh? If you poison us, do we not die? And if you wrong us, shall we not revenge? If we are like you in the rest, we will resemble you in that. If a Jew wrongs a Christian, what is his humility? Revenge! If a Christian wrongs a Jew, what should his sufferance be by Christian example? Why, revenge! The villainy you teach me I will execute, and it shall go hard but I will better the instruction.                                                                                                                

വാസുവേട്ടന്‌.......... .... സ്നേഹപൂ‌ര്‍‌വ്വം‌..............

Image
എന്‍റെ 'ബാലപംക്തി' കഥകള്‍ 'നവതരംഗ'ത്തിലേയ്ക്കുയര്‍ത്തിയതും പിന്നെ അവിടെ നിന്ന് മുതിര്‍ന്നവരുടെ കഥകളോടൊപ്പം ചേര്‍ത്തതും എം.ടി യാണ്‌. എ. എസ്സും, നമ്പൂതിരിയും അവയിലെ കഥാപാത്രങ്ങളെ കൈപിടിച്ചു നടത്തിച്ചു. പലപ്പോഴായി, അപൂര്‍‌‌വ്വമായിക്കിട്ടിയ  അദ്ദേഹത്തിന്‍റെ  കത്തുകളാണ്‌ എന്നെ വായനയുടെ അത്ഭുതലോകങ്ങള്‍ കാണിച്ചു തന്നതും, വീണ്ടും എഴുതിച്ചതുമൊക്കെ. എന്‍റെ പുസ്തകത്തിന്‌ ആമുഖക്കുറിപ്പെഴുതി തന്നു.  എഴുതാതിരിക്കുമ്പോള്‍ മറ്റു പലരോടും അന്വേഷിച്ചു. കാണുമ്പോള്‍ കൊഴിഞ്ഞു വീണതു മുഴുവന്‍ നിശ്ശബ്ദതയുടെ ഇലകളായിരുന്നു. അറിവിന്‍റെ ശാന്തസമുദ്രങ്ങളിലേയ്ക്ക് തുറന്നിട്ട കിളിവാതിലുകളിലൂടെ കണ്ട കാഴ്ചകളെക്കുറിച്ചായിരുന്നു കൂടുതലും പറഞ്ഞത്. അപ്പോഴും, പഴയ ജാലകപ്പാളികളിലൂടെ കര്‍ക്കിടകക്ഷയങ്ങള്‍ കണ്ടു നിന്ന അതേ കുട്ടിയാകുന്നു‌ വാസുവേട്ടന്‍... കര്‍ക്കിടകത്തിലെ ഈ മുഴുമതി വാസുവേട്ടനെ എണ്‍പതിലെത്തിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു.

മഴയില്‍ അവന്‍ മാത്രം

Image
രണ്ടായിരത്തിലെ മഴക്കാലം. പാലാ , തീക്കോയി ,  വാഗമണ്‍ വഴി സുരേന്ദ്രന്‍റെ തൊപ്പിപ്പാള. അവിടെ നിന്ന് അയ്യപ്പന്‍‌കാവിലെ കോഴിമല രാജാവിന്‍റെ സവിധത്തിലൊരു മുഖം കാണിക്കല്‍.. > കട്ടപ്പന കൂടി തിരിച്ച് കോട്ടയത്തേയ്ക്ക്. ഒരു രണ്ടു നാള്‍. > ഇന്ദുചൂഡനും , ഞാനും , വിക്ടറും കൂടി പെട്ടെന്ന് തീരുമാനിച്ചതാണ്‌.. കുറവിലങ്ങാട്ടു നിന്ന് മാരുതിയുടെ പള്ള നിറയെ ഇന്ധനമടിക്കുമ്പോള്‍ വിക്ടര്‍ അവന്‍റെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു. ഇവനിന്നു രോമാഞ്ചമുണ്ടാവും. കുറേ നാളു കൂടിയാ.... പോകുന്ന വഴി , പാലായില്‍ മീനച്ചിലാര്‍ മഴയില്‍ പുളകം കൊള്ളുന്നത് പലപ്രാവശ്യം ക്യാമറയില്‍ പകര്‍ത്തി. വാഗമണ്ണിലെ , പാറകളെ വിഴുങ്ങുന്ന മഴമേഘങ്ങളെ അടച്ചെടുത്തു. വഴിനീളെ , അയല്‍‌വക്കത്തെ    വല്യപ്പാപ്പന്‍റെ തമാശകള്‍ പറഞ്ഞു. എന്നും വരുന്ന ഇടവത്തിന്‍റെ പുതിയ മഴ പോലെ  വിക്ടറിന്‍റെ തമാശപ്പൊട്ടുകളും പുതിയതായിരുന്നു. എന്നിട്ടും , മനസ്സില്‍ കിടന്നു തേഞ്ഞുതീര്‍ന്ന ചില പഴയ തമാശകള്‍ ഞങ്ങള്‍ അവനെക്കൊണ്ടു ആവര്‍‌‍ത്തിച്ചു പറയിച്ചു.   തൊപ്പിപ്പാളയിലെ വീടിനടുത്തുള്ള വഴിയരികില്‍ , നാലഞ്ച് അയല്‍‌വാസികളുമായി ഏലത്തിന്‍റെ വിലനിലവാരത്തിലൂടെ കയറിയിറങ